പ്രകൃതിപരിപാലനത്തിനുള്ള ഉത്തരവാദിത്വം വാക്കുകളിൽ മാത്രം ഒതുങ്ങരുത്: ലിയോ പതിനാലാമൻ പാപ്പാ

പ്രകൃതിപരിപാലനത്തിനുള്ള ഉത്തരവാദിത്വം വാക്കുകളിൽ മാത്രം ഒതുങ്ങരുത്: ലിയോ പതിനാലാമൻ പാപ്പാ

j51

സൃഷ്ടലോകത്തിന്റെ പരിപാലനത്തിനായുള്ള ആഗോള പ്രാർത്ഥനാദിനം സെപ്റ്റംബർ ഒന്നിന് ആചരിക്കാനിരിക്കെ കാലാവസ്ഥാവ്യതിയാനത്തിന്റെയും അതുമായി ബന്ധപ്പെട്ട പ്രതിസന്ധികളുടെയും മുന്നിൽ പ്രത്യാശയുടെ വിത്തുകൾ പാകാനും, പ്രകൃതിപരിപാലനം വാക്കുകളിൽനിന്ന് പ്രവൃത്തിപഥത്തിലേക്ക് കൊണ്ടുവരാനും ആഹ്വാനം ചെയ്‌ത്‌ ലിയോ പതിനാലാമൻ പാപ്പാ.

 ഫ്രാൻസിസ് പാപ്പായുടെ "ലൗദാത്തോ സീ" യുടെയും ഈ ആഗോളദിനം സ്ഥാപിക്കപ്പെട്ടതിന്റെയും പത്താം വാർഷികത്തിലാണ് പാപ്പാ പ്രകൃതിപരിപാലനത്തിനുള്ള നമ്മുടെ ഉത്തരവാദിത്വത്തെക്കുറിച്ച് ഓർമ്മിപ്പിച്ചത്.

ദൈവരാജ്യത്തെക്കുറിച്ച് സംസാരിക്കുന്ന അവസരത്തിൽ യേശു പലപ്പോഴും വിത്തിന്റെ കാര്യം പരാമർശിക്കുന്നുണ്ടെന്നും, സജീവൻ നൽകിക്കൊണ്ട് ഫലം നൽകുന്ന വിത്തുപോലെ തന്റെ പീഡാനുഭവത്തിന് തലേന്ന് തന്നെത്തന്നെ വിത്തായി അവൻ ഉപമിച്ചുകൊണ്ട് സംസാരിക്കുന്നുണ്ടെന്നും എഴുതിയ പാപ്പാ, അതേസമയം ക്രിസ്തുവിൽ നമ്മളും സമാധാനത്തിന്റെയും പ്രത്യാശയുടെയും വിത്തുകളാണെന്ന് തന്റെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                  Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0

Comment As:

Comment (0)