സലൂണില്‍ ക്ഷൗരം ചെയ്യുന്നതിനുമുമ്പായി അയാളുടെ മുഖത്ത് സോപ്പ്
പതപ്പിച്ചുകൊണ്ടിരുന്ന ദരിദ്രയായ പെണ്‍കുട്ടിയോട് അയാള്‍ ചോദിച്ചു:
നീ നൃത്തം പഠിച്ചിട്ടുണ്ടോ?
അവള്‍ പറഞ്ഞു,
ഇല്ല.
പഠിക്കണം,
നിന്റെ ചലനങ്ങള്‍ക്ക് കൃത്യമായ
താളവും പ്രസാദവുമുണ്ട്. ......
ആര്‍ക്കൊക്കെയോ സോപ്പ് പതപ്പിച്ചുതീരേണ്ട അവളുടെ ജീവിതത്തെ ആ ചെറിയ വാക്ക് വഴിമാറ്റിവിടുകതന്നെ ചെയ്തു.
അവള്‍ പിന്നീട് ലോകമാദരിക്കുന്ന അഭിനേത്രിയായി,
ഗ്രെറ്റാ ഗാര്‍ബോ.
ജീവിതോര്‍ജത്തിന് ത്വരകമായി മാറുന്ന സകലരും ദൈവത്തിന്റെ വാതിലുകള്‍തന്നെ.
വാതില്‍ തുറക്കുകയെന്നാല്‍ അഭയമാവുകയെന്നും കരുതാവുന്നതാണ്.
ഒരാള്‍ ഒരിടം
തരുന്നു,
അവിടെ നിങ്ങള്‍ക്ക് ആരെയും ഭയമില്ല.
അതുപോലെ ചില മനുഷ്യരോട് ചേര്‍ന്നുനില്ക്കുമ്പോള്‍ ജീവിതത്തിന്റെ നിര്‍ഭയത്വങ്ങളെ വീണ്ടെടുക്കാന്‍ എനിക്കാവുന്നു.
അവരും
എന്റെ വാതില്‍തന്നെ.
അവരത് ചെയ്യുന്നത് കരുത്തുകൊണ്ടോ നാണയം കൊണ്ടോ അല്ല - നിര്‍മലസ്‌നേഹത്തിന്റെ മൂലധനം മാത്രം കൊണ്ട്....
♥️
ബോബിയച്ചൻ
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0